20.12.08

ആദ്യ പുഞ്ചിരി

 സൂര്യനിന്‍ പ്രഭയാല്‍ നീ എന്നിലണഞ്ഞിട്ടും 

കിരണങ്ങള്‍ നീയെന്നു എന്തേ അറിഞ്ഞില്ലാ

രാവില്‍ കരുതുവാന്‍ നിലാവായ് വിഹരിച്ചു 

നുകര്‍ന്നു ഞാന്‍ വാത്സല്ല്യംനീയെന്നറിയാതെ

ഒരു കൊച്ചു കാറ്റായ് നെറുകയില്‍ സ്പര്‍ശിച്ചു

എങ്ങോ മറഞ്ഞു കുളിരേകവേ

സ്നേഹത്തിന്‍ മന്ത്രങ്ങള്‍ എന്‍ കാതില്‍ മന്ത്രിച്ചു

എന്തേ ഞാന്‍ കേട്ടില്ല ;ഏറ്റം നഷ്ട്ടം...

പേമാരി പെയ്യവേ ആരുമറിയാതെ

വര്‍ഷം നനഞ്ഞു ഞാന്‍ മിഴിനീരു വാര്‍ക്കവേ

അറിഞ്ഞില്ല നീയെന്റെ കണ്ണീര്‍ക്കണങ്ങളേ

നിന്നില്‍ അലിയിച്ചു ഒഴുകിയെന്നു ...

ഇന്നു ഞാന്‍ മരണത്തിന്‍ നിഴലില്‍ കിടക്കവേ

എത്തി നീ മിന്നാമിനുങ്ങിന്റെ  വെട്ടമായ് 

കണ്ടു ഞാന്‍ സ്നേഹത്തിന്‍ വലയമാ-

കുഞ്ഞു പ്രകാശമെന്‍ മേനിയില്‍പതിച്ചീടവേ..

സ്നേഹത്തിന്‍ തോഴനാം ഈശ്വരാ നിന്നെ ഞാന്‍ 

കണ്ടില്ലറിഞ്ഞില്ലെന്‍ യാത്രയില്‍ ഒരിക്കലും 

എങ്ങിലും ആസന്നമായോരു മരണത്തില്‍ 

കാണുന്നു നിന്നെ ഞാന്‍ നിമിഷം തോറും ....

ജാലകച്ചില്ലിലൂടെന്‍ മേലേ വീഴുന്ന 

രശ്മിയില്‍ കണ്ടു സ്നേഹശ്ലേഷണം 

ചന്ദ്രനിന്‍  ഒളിയില്‍ നീ എന്നേ കരുതവേ

അറിഞ്ഞു എന്‍ വീഥിയോ ദീപ്തമായി ...

തെന്നലായ് എന്നെ തലോടവെ ഞാനിന്നു

കേള്‍ക്കുന്നുസ്നേഹത്തിന്‍ മന്ദ്രങ്ങള്‍ പലവട്ടം 

മഴയത്തു അറിയുന്നു എത്രയോ ജന്മമായ് 

നീയെന്നെ സൂക്ഷിപ്പു നിന്‍ കൈകളില്‍....

ഇപ്പോളെന്‍ കണ്മുന്‍പില്‍ എത്തുന്നതെന്തും ഞാന്‍ 

അറിയുന്നു  മനസ്സാലെ തൊട്ടിടുന്നു 

അറിയാതെ പോയ  ഈശ്വര  ചൈതന്യം 

കാണുന്നു ഇന്നേരം ഏവരിലും ..

മന്ദഹസിക്കുവാന്‍ കഴിയാതെ പോയെന്റെ

ഇന്നലകള്‍ ഇന്നു ചിരിചീടുന്നു

അട്ടഹാസത്തോടെ എത്തുമാ മരണത്തെ

നോക്കി എന്‍ ഇന്നോ ചിരിചീടുന്നു....

ചില്ലിട്ടു സൂക്ഷിച്ച എന്‍ ചെറു പുഞ്ചിരി

ചില്ലങ്ങുടച്ചെനനില്‍ വന്ന നേരം 

എന്നിലേക്കെത്തുമാ മരണത്തെ നോക്കി ഞാന്‍ 

......ആദ്യമായ് പുഞ്ചിരി തൂകിടട്ടേ.......

10.11.08

ചിരി .....??!!

കാര്‍മുകില്‍ ചന്ദ്രനെ മൂടുമാ നേരത്തീ
രാവിന്റെ വേദന കാണുമോ നീ
അസ്തമിച്ചീടുമാ അര്‍ക്കന്റെ വേദന കാണില്ലേ
ലോകമേ നീ ഇനിയും ......................
ഒരു നേര്‍ത്ത തെന്നലില്‍ ഇലകള്‍ പരസ്പ്പരം
കൈമാറും നോവുകള്‍ കേള്‍ക്കുമോ നീ
ഇരമ്പലായ് തീരത്ത് ഗര്‍ജിച്ചടുക്കുന്ന
തിരയുടെ നൊമ്പരം ശ്രവിക്കില്ലെയോ........................
ഇലകള്‍ കോഴിക്കുമാ നേരത്ത് വൃക്ഷങ്ങള്‍
നുകരുമാ വേര്പാടറിയുമോ നീ
ഇതളുകള്‍ കൊഴിയവേ മലരിന്റെ വേദന
അറിയുവാന്‍ കഴിയുമോ എന്നെങ്ങിലും ..............
ആയിരം താരകള്‍ വെന്മയോടെന്നെന്നും
ആകാശവീഥിയില്‍ നിന്നീടവേ
ഓരത്ത് നില്‍ക്കുവാന്‍ ആരാരുമില്ലാതെ
കരയുന്ന മനതാര് കാണുമോ നീ ..............
വെട്ടി നശിപ്പിക്കും കാടിന്റെ ശാപത്തില്‍
ലോകം നശിക്കുമെന്നോര്‍ക്കുമോ നീ
ചിറകറ്റു വീഴവെ പ്രാവിന്റെ കുറുകലില്‍
വംശം നശിക്കുമെന്നോര്‍ക്കയെന്നും .............
അറിയില്ല ആരാരും കേള്‍കയില്ലരാരും
ഉള്ളിലോതുക്കുമാ വേദനകള്‍
കാണുകയില്ലരും കണ്ടാലലിയുവാന്‍
കഴിയില്ല ആര്‍ക്കാര്‍ക്കും  യുഗത്തില്‍........
കാണുക നീയീ പകലിന്റെ ആനന്ദം
സുര്യനെ കാണുമാ നേരത്തെന്നും
ദര്‍ശിക്കയെന്നെന്നും ചന്ദ്രന്റെ പുഞ്ചിരി
നിലാവായ് നിശയില്‍ ഒഴുകീടവേ ..............
ഒരു ദലം വിരിയവേ പൂവിന്റെ ഹര്‍ഷമതെന്നും നീ
അറിയുക പുളകമായി
അണയട്ടെ നിന്നിലാ സ്നേഹത്തിന്‍ പുഞ്ചിരി
മന്ദമായ് വീശുന്ന കാറ്റിനൊപ്പം .........
 നേരം കാണും നീ ലോകത്തിന്‍ വേദന
നിമിനേരം കാണുമാ ചിരിയിലൂടെ
ഒരു ചെറു പുഞ്ചിരി മറയ്ക്കുമാ വേദന
കാണാന്‍ കഴിയം പിന്നെന്നുമെന്നും .....................
ഒരു നാണയത്തിന്റെ മറുപുറം പോലെയി
നൊമ്പരം കാണുക ഹാസമോടെ
വിധിയുടെ കല്ലചിരിയിലോളിപ്പിക്കും
വേദന കാണുക ലോകമേ നീ .......................